Sunday 7 December 2014 - 8 comments

നൊമ്പരം

ഒരു നേർത്ത നൊമ്പരം എന്നിലവശേഷിച്ചു
നീർ ക്കുമിള പോലൊരു സൌഹൃദ മോർക്കുവാൻ
നൽകിയ സ്നേഹം ഉയർത്തുന്ന നൊമ്പരം
വേദന മാത്രം ബാക്കിയാക്കിയ വിങ്ങലും
ഈ ശാപ ജന്മത്തിൽ മുക്തി നേടുവാൻ
സ്വയമോരുക്കിയ ചിതയിൽ
ഞാൻ നീറി വെന്തീടാവേ
ക്രൂ രമീ ലോകം നഷ്ട്ട സ്വപ്‌നങ്ങൾ നിറയുന്നു.
അരുതാത്ത മോഹത്തിൻ തിൗരി കൊളുത്തുമ്പോൾ
പൊള്ളുന്നു ..മനസ്സും ഈ കയ്യിനോപ്പം
ഉള്ളിലെ തീ ക്കനൽ ഊതി കെടുത്തുവാൻ
ഒരു കാറ്റു മില്ല വീശിടുന്നു
ഒരു മഴ തുള്ളി പോഴിയവേ എന്നിലെ
കണ്ണു നീർ മുത്തം പിണ ങീ ടുന്നു




Thursday 4 December 2014 - 25 comments

ഒരു ദാല്‍ ബാട്ടിക്കഥ

കുറച്ചു ദിവസങ്ങളായി നല്ല ജോലി തിരക്കിലായിരുന്നു.പുതുതായി ജോയിന്‍ ചെയ്ത കമ്പനി ആയ കാരണം വര്‍ക്ക് ലോഡ് കൂടുതലാണ്.നല്ലൊരു സ്വപ്നം പോലും കാണാന്‍ സാധിക്കാതായിരിക്കുന്നു.കണ്ണടച്ചാല്‍  " ഇനിയും തീര്‍ന്നില്ലേ..." എന്ന ഒരൊറ്റ ചോദ്യവുമായി മുന്നില്‍ നില്‍കുന്ന ബോസ്സിന്റെ രൂപം മാത്രം.

" ഞാനിത് തിന്നു തീര്‍ക്കുകയല്ല,,," എന്ന് പറയാനായി തുനിഞ്ഞപ്പോളാണ് സുരേഷ് ഗോപിയുടെ വചനം ഓര്മ വന്നത് .  " ഒരൊറ്റ ചോദ്യം മതി....ജീവിതം മാറി മറിയാന്‍ "അത് കൊണ്ട് മാത്രം ഞാന്‍ മനസ്സില്‍ തികട്ടി വന്നത് അവിടെ തന്നെ ഒതുക്കി.
അല്ലേലും എനിക്കിങ്ങിനെ പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.പിന്നെ....കുടുംബം........

അങ്ങിനെ കാത്തു കാത്തിരുന്ന വ്യാഴം വന്നെത്തി.പതിവ് പോലെ ഹാഫ് ഡേ ലീവ് ആഘോഷിച്ചു കൊണ്ട് സ്വന്തം ബ്ലോഗിന് മുന്നില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോലാണ്  അബിയുടെ  ( പ്രിയതമ )പിന്നില്‍ നിന്നുള്ള വിളി

   " ഉം...നല്ലൊരു വ്യാഴമായിട്ട്..ആ കുന്തത്തിന്റെ മുന്നിലിരിക്കാതെ ഐശൂനെ ഒന്ന് നോക്കിക്കേ...ഞാന്‍ ഇന്ന് ഡിന്നറിനു " ദാല്‍ ബാട്ടി " ഉണ്ടാക്കാന്‍ പോവുകയാ..

  " ദൈവമേ...അപ്പൊ ഇന്നും ഭക്ഷണം പുറത്ത് നിന്ന് തന്നെ കഴിക്കേണ്ടി വരും " ഞാന്‍ കാലിയായ പഴ്സിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു.
    കളിയാകൊന്നും വേണ്ട..ഞാന്‍ ഇതിനു മുന്‍പ്‌ പരീക്ഷിച്ചു വിജയിച്ചതാ...അബിയുടെ വക ഗ്യാരണ്ടി.

 പട്ടിണി കിടക്കെണ്ടല്ലോ എന്ന് കരുതി എന്ത് ഉണ്ടാക്കിയാലും " ബാലെ..ഭേഷ്...സൂപ്പര്‍ " എന്നൊക്കെ ഞാന്‍ പുകഴ്ത്ത്തുന്നതിന്റെ അഹങ്കാരം.അല്ലാതെന്തു പറയാന്‍.

 " ദാല്‍ ബാട്ടിയുണ്ടാക്കി ഞാന്‍ ഒറ്റക് തന്നെ കഴിക്കും.ആ നേരത്തെ കുറച്ച തായോ എന്നും ചോദിച്ചു വാ...അപ്പൊ ഞാന്‍ തരാം ട്ടാ....ബിസ്ക്കറ്റ്.....പട്ടിക്ക് കൊടുക്കണ ബിസ്ക്കറ്റ് "

ഡയലോഗ് അടിച്ചു ഐശൂനെ എന്റെ മടിയില്‍ വെച്ച്  അബി അടുക്കളയിലേക് പോയി.

കറക്റ്റ് സമയം നോക്കി അവള്‍ പണിയൊപ്പിച്ചു." സാധനം നുമ്മ ഡെലിവറി ചെയ്തൂട്ടാ..." എന്ന അര്‍ത്ഥത്തില്‍ ഐശു എന്നെ നോക്കി ഒന്നര പല്ല് കാണിച്ചു ഒരു നോട്ടിഫികേഷന്‍ തന്നു.

അത് വരെ എന്റെ മുഖത്തുണ്ടായ മള്‍ട്ടിപ്പിള്‍ വികാരങ്ങള്‍ സിംഗിള്‍ വികാരത്തിനു വഴി മാറി.വേഗം തന്നെ ഐശൂനെ താഴെ വെച്ച് ഞാന്‍ പതുക്കെ സ്കൂട്ടായി.

 " വപ്പാനേം മോളേം നോക്കി ഞാന്‍ വയ്യാതായി.എല്ലാത്തിനും എന്റെ കയ്യും കണ്ണും എത്തണം...എന്നെ ഒന്ന് സഹായിച്ചാല്‍ എന്താ...?  സോഫ്റ്റ്‌ വെയറും ഹാര്ഡ് വെയറും ഒക്കെ യായി നടന്ന് ..ഇയാള്‍ടെ ഹാര്‍ട്ടും ഹാര്ഡ് ആയി മാറിയിരിക്കുന്നു. "

പരാതിക്കിടയിലും ഭാര്യയുടെ വക കൌണ്ടര്‍.

കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  " ഇക്കാ...." എന്നുള്ള വിളി അടുക്കളയില്‍ നിന്നും കേട്ടു.
ഭര്‍ത്താവിനെ ഇക്കാ എന്ന് വിളിക്കുന്നത് സാധാരണം. എന്നാല്‍ വിളിക്കുന്നത് അഭിയും..വിളിക്കപ്പെടുന്നത് ഞാനും ആവുമ്പോള്‍....അതിലൊരു അപകട സൂച്ചനയില്ലേ..?

പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പുഞ്ചിരിയോടെ അബി.
" മുബാറക് സെന്റെറില്‍ പുതിയ പിസ്സാ ഹട്ട് ഓപ്പണ്‍ ആയിട്ടുണ്ട്‌.ഇന്ന് നമുക്ക് ഭക്ഷണം അവിടന്നാക്കിയാലോ ? വിളിച്ചു പറഞ്ഞാല്‍ അവര്‍ അര മണിക്കൂറിനുള്ളില്‍ എത്തിക്കും.

ദാല്‍ ബാട്ടി കുളമായി..ഇളിഞ്ഞ ചിരിയോടെയുള്ള ആ നില്‍പ്പ് കണ്ടു ചിരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.

Wednesday 3 December 2014 - 7 comments

ഡിസംബറിന്റെ നഷ്ട്ടം

ഓര്‍മകള്‍ക്കെന്നും  ഗൃ ഹാതുരത്വത്തിന്റെ സുഗന്ധമാണ്. മറവിയുടെ തിരകളെടുക്കാത്ത മനസ്സിന്റെ തീരത്ത്  സൂക്ഷിക്കുന്ന ചില ഓര്‍മകളെങ്കിലും ഉണ്ടാകും എല്ലാരിലും.

      എന്റെ ഉള്ളില്‍ ഒളിച്ചു കിടന്ന ആ ദിനത്തിന്റെ ഓര്‍മകളെ ഉണര്‍ത്തിയത് അവിചാരിതമായി വന്ന ഒരു " ലൈക് " ആണ്.
             ഓഫീസില്‍ നിന്നെത്തിയ ഞാന്‍ പതിവ് പോലെ എല്ലാ ബ്ലോഗറേയും പോലെ  ആദ്യം ചെയ്തത് പുതിയ കമന്റോ ലൈകോ എന്റെ പോസ്റ്റിനു ലഭിച്ചോ എന്നാണു. എന്തായാലും നിരാശപ്പെടേണ്ടി വന്നില്ല.അതില്‍ അവിചാരിതമായി ഒരു സുഹൃത്തിനെ കണ്ടു. വളരെയധികം സന്തോഷം തോന്നി അത് കണ്ടപ്പോള്‍.

ഞാന്‍ അറിയാതെ ഓര്‍മകളിലെ നഷ്ട്ടങ്ങള്‍ ചികയുകയായിരുന്നു എന്റെ മനസ്സ്.ഡിസംബര്‍ എന്നും നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓര്‍മയാണ്

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇത് പോലൊരു ഡിസംബര്‍ മാസ പ്രഭാതത്തിലായിരുന്നു അവളെ ആദ്യം ഞാന്‍ കാണുന്നത്. JB ട്രാവല്‍സ്  ( ബസ് ) ന്റെ ഡ്രൈവര്‍ സീറ്റിനടുത്ത്  ചില്ലിനടുത്തായി ഇരിക്കുന്ന ആ രൂപം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
                                                                           യൂണിഫോം കണ്ടപ്പോളേ മനസ്സിലായി എന്റെ കോളേജില്‍ തന്നെയാണെന്ന്. ക്ലാസ്സിലെത്തിയപ്പോലാണ് അവളും എന്റെ ക്ലാസ്സില്‍ തന്നെയെന്നു മനസ്സിലായത്.

അവള്‍ മിക്കപ്പോളും തനിച്ചായിരുന്നു.പുസ്തകങ്ങളുമായി ക്ലാസിന്റെ ഒരു മൂലയില്‍ ഒതുങ്ങി കൂടുന്ന പ്രകൃതം. അങ്ങിനെയിരിക്കെ ബസിറങ്ങി ക്ലാസ്സിലേക്ക് പോകുന്ന വഴിയെ ഞങ്ങള്‍ പരിജയപ്പെട്ടു.പരിജയം പതിയെ നല്ലൊരു സൌഹൃദമായി വളര്‍ന്നു.
             
                          കവിതകളോട് ചങ്ങാത്തം കൂടിയിരുന്ന എന്റെ ചങ്ങാതി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു. ( അധികം ആര്‍ക്കും അത് അറിയില്ലായിരുന്നെങ്കിലും )
               
                         കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം അവള്‍ സ്വയം തീര്‍ത്ത ചട്ടക്കൂടുകള്‍ക്കിടയില്‍ ഒതുങ്ങി ജീവിക്കുകയായിരുന്നു.ഫോണ്‍ നമ്പര്‍ മാറ്റിയും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തും  ക്യാമ്പസ് സൌഹൃദങ്ങളില്‍ നിന്നും അവള്‍ ഒളിച്ചോടുകയായിരുന്നു.  ഇന്നും ഉത്തരം കിട്ടാത്ത എന്തോ കാരണത്താല്‍ ഞങ്ങളുടെ സൌഹൃദം ഇടക്കെവിടെയോ വെച്ച് നഷ്ട്ടപ്പെട്ടു. ഒരു പക്ഷെ തന്നിലേക്കുള്ള ഒതുങ്ങിക്കൂടല്‍ അവള്‍ ആസ്വദിക്കുകയായിരുന്നിരിക്കും. 

ജീവിതം ഇങ്ങിനെയാണ്‌ പാതി വഴിയില്‍ പ്രിയപ്പെട്ട പലതും നഷ്ട്ടമായെക്കാം. ഈ നഷ്ട്ടവും ഇങ്ങിനെയാണ്‌.ഒരു നാള്‍ മറ്റെന്തിനെക്കാളും പ്രിയം തോന്നിയിരുന്ന..ഇഷ്ട്ടപെട്ടിരുന്ന ഒരാള്‍.എന്നാല്‍ ആ ഇഷ്ട്ടത്ത്തിനു അതികം ആയുസ്സുണ്ടായിരുന്നില്ല.

മനസ്സില്‍ ഓര്‍മകളുടെ കനലുകള്‍ വാരി വിതറി യാത്ര ചോദിച്ച ചങ്ങാതീ....നിനക്കായി ഒരു പ്രഭാതത്തിന്റെ ഓര്മ കുറിപ്പ്......